ഉറവ വറ്റിയ അക്ഷരക്കൂട്ടുകള്ക്കിടയില്നിന്നും..മറന്നു പോകാതെ ബാക്കി ആയ ഒന്നോ രണ്ടോ അക്ഷരങ്ങള്‍ കൊണ്ട് എന്റെ മോഹങ്ങള്‍ പുറത്തു കാട്ടാനായി പലതും എഴുതിക്കൂട്ടുമ്പോളും,മനസ്സ് പതറാതെ ഞാന്‍ നിന്നെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിരുന്നു റോസ്......എപ്പോളോ നഷ്ട്ടമായ ഒരു ബാല്യവും,കാലാന്തരത്തില്‍ മാറിമറിഞ്ഞ ജീവിതവും കാരണം പ്രവാസിയാകേണ്ടി വന്ന ഒരു പാവം,,,sulthan of lossess
വന്നു,കണ്ടു,കീഴടക്കി പോയവര്‍
2012 ഏപ്രി 14
2012 മാർ 9
ഫെയിസ്ബുക്കില്‍ ഫെയിക്കുകളെ തിരിച്ചറിയാന്‍.... ചില വഴികള്‍...
എന്‍റെ പ്രിയ സുഹൃത്തുക്കളെ,,,,,, ചില profileലെ പെണ്‍കുട്ടികളുടെ ചിത്രം കണ്ടാല്‍ എന്നെപ്പോലെ ചിലപ്പോള്‍ നിങ്ങള്‍ക്കും ഒന്ന് addrequest വിടണം എന്ന് തോന്നിപ്പോകും..നമ്മള്‍ റിക്വസ്റ്റ്വിടുകയും
അവര്‍ add ചെയ്യുകയും ചാറ്റ് തുടങ്ങുകയും,നമ്മള്‍ ചീറ്റ് ചെയ്യപ്പെടുകയും ചെയ്യും..എന്നാല്‍ ഇത് യഥാര്‍ത്തത്തില്‍ പെണ്ണിന്‍റെ തന്നെയാണോ,ഫെയിക്ക് ആണോ എന്ന് സാക്ഷാല്‍ സുകെര്ബെര്ഗഅണ്ണന്‍ വിചാരിച്ചാല്‍ പോലും പ്രയാസമാണ്..എന്‍റെ ചില പഠനങ്ങളില്‍,എന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഫെയിക്കുകളെ തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്..
- ആ പ്രൊഫൈല്‍ ഉടമയുടെ പേരില്‍ മോള്‍ എന്നോ (രേഷ്മ മോള്‍,മറിയ മോള്‍,സജിനി മോള്‍,ഫര്സീന മോള്‍.....) ,സ്ഥലപ്പേരോ(ഷീല കേരള,സീമ കണ്ണൂര്‍,ജയഭാരതി ഇരിഞ്ഞാലക്കുട,രതിചേച്ചി കോഴിക്കോട് ഇങ്ങനൊക്കെ ) ഉണ്ടെങ്കില്‍ കരുതി ഇരിക്കുക..കാരണം ഇത് മോഡേണ്‍ യുഗമാണ്,ഇങ്ങനെ കാണുന്ന പേരുകളില്‍ നിങ്ങള്‍ അടിമപ്പെടരുത്...പെണ്‍കുട്ടികള്‍ ഒരിക്കലും സ്ഥലപ്പേര് വെക്കാന്‍ താല്‍പ്പര്യം കാണിക്കാറില്ല..
- ഇനീ അടുത്തതായി ആ കാണുന്ന പ്രൊഫൈല്‍ ചിത്രം യഥാര്‍ത്ഥത്തില്‍ ഉള്ളത് തന്നെയാണോ എന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഗൂഗ്ലീമ്മാവനോട് ചോദിക്കുക എന്നതാണ്...www.google.comല്‍ പോയി വെബിനടുത്തുള്ള ഇമേജ് എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യണം ..ഇനി ആ പ്രൊഫൈല്‍ചിത്രത്തില്‍ മൌസിന്‍റെ rightbutton ക്ലിക്ക് ചെയ്യുക..അതില്‍ IMAGE URL എന്ന് കാണാവുന്നതാണ്...അത് കോപ്പി ചെയ്തു അവിടെ പേസ്റ്റ് ചെയ്യുക..ലോകത്തെവിടെഎങ്കിലും ആ ചിത്രമുണ്ടെങ്കില്‍ അമ്മാവന്‍ അത് കണ്ടു പിടിച്ചു തരും..
- അവള്‍ ഇപ്പോള്‍ താമസിക്കുന്ന രാജ്യം ഏതാണെന്ന് നോക്കുക,,ഇന്ത്യ ആണെങ്കില്‍ രാത്രി 10 മണിവരെ മാത്രമേ ഒറിജിനല്‍ ഓണ്‍ലൈനില്‍ കാണൂള്ളൂ..എന്നാല്‍ ഫെയിക്കുകള്‍ക്ക് അങ്ങനെ സംയക്രമം ഒന്നും ഇല്ല...
- വെള്ളിആഴ്ചകളില്‍ മാത്രം ആണ് ഈ പ്രൊഫൈല്‍കാരിയെ കാണുന്നതെങ്കില്‍ ഉറപ്പിക്കുക ഇത് ഏതോ ഗള്‍ഫ്‌മല്ലുവിന്‍റെ ഫെയിക്ക് പ്രൊഫൈല്‍ തന്നെ..
- ഈ പ്രൊഫൈല്‍കാര്‍ എങ്ങനത്തെ പോസ്റ്റ് ഇടുന്നു എന്ന് ശ്രെദ്ധിക്കുക..ഒറിജിനല്‍ ഒരിക്കലും നേരിട്ട് അറിയാത്തവരെ മൈന്‍ഡ് ചെയ്യാന്‍ പോകാറില്ല..(എന്‍റെ പ്രൊഫൈലില്‍ ഉള്ള പെങ്കുട്ടികളെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത്..നിങ്ങളാണ് എന്‍റെ കരുത്ത് ,,,പിണങ്ങല്ലേ...
- ഇവരുടെ പ്രൊഫൈല്‍ ഇന്‍ഫോ നോക്കുക..അതില്‍ കുടുംബത്തില്‍ ഉള്ളവരെ സ്പെഷ്യല്‍ ഫ്രണ്ട്ന്‍റെ കൂട്ടത്തില്‍ പെടുത്തി എങ്കില്‍ ഒരു പരിധി വരെ അത് ഒറിജിനല്‍ ആവാം..മറ്റേ പരിധി എന്ന് പറഞ്ഞാല്‍ ഗള്‍ഫ് മല്ലുകളില്‍ കുറെ പേര്‍ ചേര്‍ന്ന് ഫെയിക്കുകള്‍ സൃഷ്ട്ടിക്കുകയും അത് മറ്റവന്‍റെ സിസ്റ്റര്‍ ഫ്രണ്ട് ആയിക്കാണിക്കുകയും ചെയ്‌താല്‍ നമ്മള്‍ ആകെ കുഴയും..
- ഒറിജിനല്‍ ആണെങ്കില്‍ നല്ല സ്റ്റാന്‍ഡേര്‍ഡ് ഉള്ള STATUSകള്‍ മാത്രമേ ഇടുകയുള്ളൂ..അല്ലാതെ ഞാനിന്നു മീനും കൂട്ടി ചോറ് തിന്നു..ഞാനിന്നു അലക്കാന്‍ തീരുമാനിച്ചു...എന്‍റെ ഉടുപ്പിന്‍റെ ബട്ടണ്‍ പൊട്ടി പോയി ഇനി ഇപ്പൊ എന്താ ചെയ്ക എന്നിങ്ങനെ തുടങ്ങുന്ന സംഭവങ്ങള്‍ കണ്ടാല്‍ ഒരു നക്ഷത്രം ഇട്ടു ഈ പ്രോഫൈലുകാരെ നിരീക്ഷിക്കാം..
- ഇനി അവരെ പോക്ക് ചെയ്തു നോക്കുക..ഒറിജിനല്‍ ആണെങ്കില്‍ ചിലപ്പോള്‍ ഒരുവട്ടം തിരിച്ചു പോക്കിയെക്കാം..ഫെയിക്ക് ആയവള്‍ നിങ്ങള്‍ എപ്പോ പോക്കുന്നോ അപ്പോള്‍ തന്നെ തിരിച്ചു പോക്കിയിരിക്കും...കാരണം പോക്കിന്‍റെ മലയാളം വാക്ക് ''തോണ്ടുക'എന്നാണെന്ന് ഒറിജിനലിന് നന്നയറിയാമായിരിക്കാം',,ഫെയിക്കിനു അത് അറിഞ്ഞാലും പോക്കിയല്ലേ പറ്റുള്ളൂ...എന്നാലല്ലേ ചീറ്റ്ചെയ്യപ്പെടുന്നവന്‍റെ മനം കുളിരുകയുള്ളൂ...
- മെസ്സേജ്ബോക്സില്‍ എന്തെഴുതിയാലും അതിനു മറുപടി തരുന്നെങ്കില്‍ ഉറപ്പിക്കുക അത് ഫെയിക്ക് തന്നെ..നേരായ കാര്യങ്ങള്‍ നേരായ വഴീലൂടെ ചോദിച്ചാല്‍ മറുപടി തരുന്ന എന്‍റെ പെണ്‍സുഹൃത്തുക്കള്‍ ഇതില്പ്പെടില്ല..
- ഒറിജിനല്‍ ഒരിക്കലും പച്ചലയിറ്റും കത്തിച്ചു കൊണ്ട് ചാറ്റ്ബോക്സില്‍ ഇരിക്കാറില്ല...എന്നാല്‍ ഫെയിക്കുകള്‍ അങ്ങനെ അല്ല ഒന്നാം തരാം മനം കുളിരുന്ന ഫോട്ടോയുമായി നിറ പുഞ്ചിരിയോടെ നില്‍ക്കുന്നത് കാണുമ്പോള്‍ തന്നെ ആരായാലും ഒന്ന് ചാറ്റിപ്പോകും..
- ഒരിജിനലുകാര്‍ ഒരിക്കലും ജനനതീയതി തുറന്നിട്ടിരിക്കില്ല.മാത്രമല്ല അവര്‍ തങ്ങള്‍ക്കു അറിയാവുന്നവരുടെ BIRTHDAYക്ക് WISHESS അയക്കാറുണ്ട്..ഫെയിക്കുകളുടെ ജനനതീയതി മുതല്‍ പഠിച്ച സ്കൂളിന്‍റെ കൊല്ലം വരെ ഇട്ടിരിക്കും,,പക്ഷെ അവര്‍ കൂടുതലായി ആര്‍ക്കും വിഷ് അയക്കാറില്ല..
- നിങ്ങള്‍ വിചാരിക്കും ആണ്‍കുട്ടികള്‍ മാത്രമേ ഫെയിക്ക് ഉണ്ടാക്കൂ എന്നാണെങ്കില്‍ നിങ്ങള്ക്ക് തെറ്റി..ചില പെണ്‍കുട്ടികളും ആണ്‍കുട്ടികളുടെ പേരില്‍ ഫെയിക്ക് അക്കൗണ്ട് തുറന്നു സംതൃപ്തി അടയാറുണ്ട്...എന്തിനാണെന്ന് എനിക്കിത് വരെ മനസ്സിലാക്കാന്‍ പറ്റീട്ടില്ല..എന്‍റെ പ്രൊഫൈല്‍ലെ ഒരാളെ നിരീക്ഷിച്ചപ്പോള്‍ കണ്ട കാര്യമാണ്..
2012 മാർ 7
കച്ചിന്‍സ്..നിനക്ക് വിട..
വിട പറയലിന്‍ വേദനയില്‍ നീ ഒഴുക്കി വിട്ട കണ്ണീരില്‍ ചാലിച്ച് ഞാന്‍ നിന്നോട് യാത്ര പറയുമ്പോള്‍,തിരിഞ്ഞു നോക്കണം എന്ന് ഞാന്‍ ആശിച്ചിരുന്നു പക്ഷെ,,പ്രിയ കചിന്‍സ് എനിക്കതിനുള്ള ത്രാണി ഉണ്ടായിരുന്നില്ല..വിറയാര്‍ന്ന കൈകളാല്‍ നിന്നെ പൂട്ടി താക്കോല്‍ ഫ്ലാറ്റ് ഉടമസ്ഥന് തിരിച്ചു നല്‍കുമ്പോള്‍ ഒരു വിതുംബലായ് പുറത്തു വന്ന എന്‍ മിഴിനീര്‍ നീ കണ്ടുവോ..??? ഓരോ വസന്തങ്ങള്‍ പൂക്കുമ്പോളും,ഗ്രീഷ്മങ്ങള്‍ മാറി മറയുമ്പോളും, എനിക്ക് അന്തിയുറങ്ങാന്‍ നീ ഉണ്ടായിരുന്നു..നിന്‍ മടിത്തട്ടിലിരുന്നു ഞാന്‍ ഈ ദുബായുടെ കാഴ്ച കണ്ടു രസിച്ചു....സ്നേഹിച്ചു കൊതി തീര്‍ന്നു വിട്ടു പിരിഞ്ഞെന്‍ പ്രിയസഖി പോയപ്പോള്‍ ഞാന്‍ ഒഴുകിയ കണ്ണീര്‍ ചാലുകള്‍ തുടച്ചു കൊണ്ട് നീ എനിക്ക് സാന്ത്വനം ഏകിയിരുന്നില്ലേ..അച്ഛന്റെയും അമ്മയുടെയും സ്നേഹം നീ എനിക്ക് തന്നിരുന്നില്ലേ...എവിടെ നിന്നോ വന്നു ,ഒരു കുടുംബതിലുള്ളവരെപ്പോലെ കഴിഞ്ഞ ഞാനും എന്റെ സഹമുറിയന്മാരും ചേര്‍ന്ന് നിന്നെ വെള്ളിയാഴ്ചകളില്‍ കുളിപ്പിച്ചൊരുക്കി,പൊട്ടു കുത്തി സുന്ദരി ആക്കിയത് നീ മറന്നുവോ..ആഴ്ച അവധിക്കു തലേ ദിവസം മത്തു പിടിച്ച മനസ്സുമായി,ഉള്ളില്‍ അലിഞ്ഞു ചേര്‍ന്ന മദിരാ ചഷകങ്ങള്‍ നിറഞ്ഞു പിച്ച വെമ്പാനാകാതെ നിന്‍ മടിത്തട്ടിലൂടെ ചാഞ്ഞും ചെരിഞ്ഞും നടക്കുമ്പോള്‍ നീ എനിക്ക് കൂട്ടായി വന്നതും ഞാന്‍ മറക്കില്ല...കച്ചിന്‍സ് ആ വലതു മുറിയുടെ രണ്ടാമത്തെ വാതിലിനിടയില്‍ ഞാനിന്നും നിനക്കായ് കരുതി വെച്ചിട്ടുണ്ട്,,,എന്റെ ഹൃദയത്തില്‍ നിന്നും ഒരു തുള്ളി രക്തത്താല്‍ എഴുതിയ എന്റെയും,പ്രിയ റോസിന്‍റെയും പേരുകള്‍.........വേനലില്‍ തിളയ്ക്കുന്ന ചൂടുകള്‍ അഗ്നിഗോളങ്ങളായ് പെയ്യുമ്പോള്‍ നീ അറബിക്കടലിന്‍റെ അറ്റത്തു നിന്നും ഒരു കാറ്റിനെ കൊണ്ട് വന്നു എനിക്കായ് സ്വാന്തനം ഏകിയിരുന്നില്ലേ ...നിന്നിലെ മാതൃത്വത്തെ ഞാന്‍ അന്ന് കണ്ടിരുന്നു.....ഹൃദയംപൊട്ടും വികാരങ്ങളെ ഞാന്‍ ഉള്ളില്‍ ഒതുക്കി ,ഒരു നീറ്റല്‍ പോലെ ഞാന്‍ അത് നിന്നോട് മാത്രമേ പറയാന്‍ ശ്രമിച്ചുള്ളൂ..നീ എനിക്ക് വെറും മനുഷ്യ നിര്‍മ്മിതമായ നാല് ചുമരുകള്‍ ഉള്ള ഒരു മുറി ആയിരുന്നില്ല..അതില്‍ കൂടുതല്‍ എന്തോ ആയിരുന്നു...നിന്നിലെയും എന്നിലെയും രക്തം കുടിക്കാനായി മൂട്ടകള്‍ വന്നപ്പോള്‍ എന്നിലെ പോരാളിയെ ഉണര്‍ത്തിയതും നീ തന്നെ...നാടിന്റെ ഓര്‍മ്മകളില്‍ ഉറക്കം കിട്ടാത്ത രാത്രികളില്‍ തിരിഞ്ഞു മറിഞ്ഞും കിടക്കുമ്പോള്‍ എന്റെ മനസ്സിലെ ആകുലതകളും,വ്യകുലതുകളും നീ അറിയുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനെന്നോണം ഒരു കൊച്ചു കാറ്റായി നീ എന്നെ തഴുകി ഉറക്കാരുണ്ടായിരുന്നില്ലേ ..കുംമ്പസാരക്കൂടില്‍ ഇരിക്കുന്നവന്‍റെ അവസ്ഥ വന്നപ്പോള്‍ ഞാനെത്ര സത്യങ്ങള്‍ നിന്നോടായി മൊഴിഞ്ഞിരുന്നു.....സഹമുറിയന്മാര്‍
2012 ഫെബ്രു 29
പ്രവാസ ലോകം
ഇന്ന് വരെ അടുക്കളയുടെ ഉള്ളില്‍ കയറാത്തവന്‍ ബൂലോകത്തുള്ള എല്ലാ കറിയും
വെക്കാന്‍ പഠിക്കുന്നു,രാവിലത്തെ ദോശക്കു ഇത്തിരി ഉപ്പു കുറഞ്ഞതിനു അമ്മയെ
സര്‍വ്വ ചീത്തയും വിളിച്ചവന്‍ ഇവിടെയെത്തിയാല്‍ ചിലപ്പോള്‍ പട്ടിണി
കിടക്കുന്നു,മറ്റു ചിലപ്പോള്‍ ''കുബ്ബൂസ്''
എന്ന മാന്ത്രീക റൊട്ടി കൊണ്ട്
അഡ്ജസ്റ്റ് ചെയ്യുന്നു.ഒരു തരി പോലും ഹിന്ദി അറിയാത്തവന്‍
ഡല്‍ഹിക്കാരനെക്കളും വല്യ ഹിന്ദിക്കാരന്‍ ആകുന്നു,,പാകിസ്ഥാനെ നാട്ടില്‍
നിന്നും ചീത്ത പറഞ്ഞവന്മാര്‍ പട്ടാന്റെ തോളത്തു കയ്യും ഇട്ടു ഭായ്,അരെ
ഭായ് എന്നൊക്കെ വിളിച്ചു പിറകേ നടക്കുന്നു..നാട്ടില്‍ സിന്ധിപ്പശുവിനെ
മേയ്ച്ചു നടന്നവന്‍ ഇവിടെയെത്തിയാല്‍ അറിയുന്നു ഈ പശു എവിടുന്നു
വന്നതാണെന്നും എന്തുകൊണ്ട് ഈ പശുവിനു ഈ പേര് കിട്ടിയെന്നും(അത്രയ്ക്ക്
സിന്ധികളാണ് ഗള്‍ഫ് എന്ന അക്കരെപ്പച്ചയില്‍).സമയത്തിന് യാതൊരു വിലയും
കല്പ്പിക്കാത്തവന്‍ ഇവിടെ എത്തിയാല്‍ സെക്കന്റ് സൂചിയുടെ ചലനം വരെ നെഞ്ചിടിപ്പോടെ നോക്കിയിരിക്കും,ഒരു പാട് സീസണ്‍ ഭക്തിക്കാര്‍(ശബരിമല
സീസണ്‍)ഉള്ള നാട്ടില്‍ നിന്നും ഇവിടെ എത്തിയാല്‍ രാവിലെ കുളി കഴിഞ്ഞു
കടലാസ് ദൈവങ്ങളെയും,കലണ്ടര്‍ ദൈവങ്ങളെയും വരെ ഫോട്ടോ വെച്ച്
പൂജിക്കുന്നു..നാട്ടില്‍ സര്‍വരാജ്യ തൊഴിലാളികളെ സങ്കടിക്കുവിന്‍ എന്ന്
പറഞ്ഞും നടന്നവന്‍ ഇവിടെ വന്നപ്പോള്‍ സങ്കടിക്കാന്‍ പോയിട്ട് ,,,നേരാം വണ്ണം
ബാത്‌റൂമില്‍ പോകാന്‍ Q നില്‍ക്കേണ്ട അവസ്ഥയില്‍ ആകുന്നു,മനസ്സില്‍ ഇന്ന്
വരെ ലഡ്ഡു പൊട്ടാത്തവന്റെ കയ്യിലും,നെഞ്ചിലും വരെ ജിമ്മില്‍ പോയി ലഡ്ഡു
പൊട്ടിക്കുന്നു,നാട്ടില്‍ പോലിസിനെ കണ്ടാല്‍ മൈന്‍ഡ് ചെയ്യാതെ,ചിലപ്പോള്‍
അവരെ ചീത്ത പറയുന്നവന്‍ പോലീസിന്റെ വരവ് കാണുമ്പോള്‍ തന്നെ വണ്ടി
ശ്രെദ്ധയോടെ ഓടിക്കുന്നു,നാട്ടില്‍ ക്യാമറ കണ്ടാല്‍ കൈപൊക്കി
കാണിക്കുന്നവന്‍ ഇവിടുത്തെ റോഡിലുള്ള ക്യാമറ കാണുമ്പോള്‍ ശ്യാസം
അടക്കിപ്പിടിച്ചു വണ്ടി ഓടിക്കുന്നു,..,പിന്നെ ചിലര്‍ വെള്ളമടിക്കാത്തവര്‍
ഇവിടുത്തെ പ്രത്യേക പരിതസ്ഥിതിയില്‍ ''കുടി'' സ്റ്റാര്‍ട്ട്
ആക്കുന്നു..ദിനേശ് ബീഡിയും കട്ടന്‍ ചായയും കുടിച്ചു നടന്നവന് ഇപ്പൊ
ചിക്കന്‍ സാന്‍വിച്ച് ,മാല്‍ബറോ സിഗേരെറ്റും കഴിച്ചു ആളാവുന്നു,നാട്ടില്‍
ആഴ്ചയില്‍ 3 ലീവ് എടുക്കുന്നവന്‍ വെള്ളിയാഴ്ച കൂടി പണിക്കു
പോകുന്നു,നാട്ടിലെ ചില ഐസ്ക്രീം വിരുതന്‍മാരെക്കാളും കൂടുതല്‍ ഐസ്ക്രീം
കഴിക്കുന്നവന്മാര്‍ വ്യാഴം രാത്രി,വെള്ളിരാത്രി തുടങ്ങിയ നക്ഷത്ര
ദിവസങ്ങളില്‍ റഷ്യ,ചൈന,സുഡാന്‍,ഫിലിപിനോ തുടങ്ങിയ രാജ്യത്തുള്ള
റെജീനമാര്‍ക്കൊപ്പം ഐസ്ക്രീം കഴിക്കുന്നു,പിന്നേ അവര്‍ക്കൊപ്പം
ചഷകവും,അവരുടെ സിരകളിലൂടെ ഓടുന്ന ചോരയും,വിയര്‍പ്പും വരെ ഊറ്റിയെടുത്തു
അവളുടെ വിലയും കൊടുത്തു നടന്നകലുന്നു..
എന്ന മാന്ത്രീക റൊട്ടി കൊണ്ട്
അഡ്ജസ്റ്റ് ചെയ്യുന്നു.ഒരു തരി പോലും ഹിന്ദി അറിയാത്തവന്‍
ഡല്‍ഹിക്കാരനെക്കളും വല്യ ഹിന്ദിക്കാരന്‍ ആകുന്നു,,പാകിസ്ഥാനെ നാട്ടില്‍
നിന്നും ചീത്ത പറഞ്ഞവന്മാര്‍ പട്ടാന്റെ തോളത്തു കയ്യും ഇട്ടു ഭായ്,അരെ
ഭായ് എന്നൊക്കെ വിളിച്ചു പിറകേ നടക്കുന്നു..നാട്ടില്‍ സിന്ധിപ്പശുവിനെ
മേയ്ച്ചു നടന്നവന്‍ ഇവിടെയെത്തിയാല്‍ അറിയുന്നു ഈ പശു എവിടുന്നു
വന്നതാണെന്നും എന്തുകൊണ്ട് ഈ പശുവിനു ഈ പേര് കിട്ടിയെന്നും(അത്രയ്ക്ക്
സിന്ധികളാണ് ഗള്‍ഫ് എന്ന അക്കരെപ്പച്ചയില്‍).സമയത്തിന് യാതൊരു വിലയും
കല്പ്പിക്കാത്തവന്‍ ഇവിടെ എത്തിയാല്‍ സെക്കന്റ് സൂചിയുടെ ചലനം വരെ നെഞ്ചിടിപ്പോടെ നോക്കിയിരിക്കും,ഒരു പാട് സീസണ്‍ ഭക്തിക്കാര്‍(ശബരിമല
സീസണ്‍)ഉള്ള നാട്ടില്‍ നിന്നും ഇവിടെ എത്തിയാല്‍ രാവിലെ കുളി കഴിഞ്ഞു
കടലാസ് ദൈവങ്ങളെയും,കലണ്ടര്‍ ദൈവങ്ങളെയും വരെ ഫോട്ടോ വെച്ച്
പൂജിക്കുന്നു..നാട്ടില്‍ സര്‍വരാജ്യ തൊഴിലാളികളെ സങ്കടിക്കുവിന്‍ എന്ന്
പറഞ്ഞും നടന്നവന്‍ ഇവിടെ വന്നപ്പോള്‍ സങ്കടിക്കാന്‍ പോയിട്ട് ,,,നേരാം വണ്ണം
ബാത്‌റൂമില്‍ പോകാന്‍ Q നില്‍ക്കേണ്ട അവസ്ഥയില്‍ ആകുന്നു,മനസ്സില്‍ ഇന്ന്
വരെ ലഡ്ഡു പൊട്ടാത്തവന്റെ കയ്യിലും,നെഞ്ചിലും വരെ ജിമ്മില്‍ പോയി ലഡ്ഡു
പൊട്ടിക്കുന്നു,നാട്ടില്‍ പോലിസിനെ കണ്ടാല്‍ മൈന്‍ഡ് ചെയ്യാതെ,ചിലപ്പോള്‍
അവരെ ചീത്ത പറയുന്നവന്‍ പോലീസിന്റെ വരവ് കാണുമ്പോള്‍ തന്നെ വണ്ടി
ശ്രെദ്ധയോടെ ഓടിക്കുന്നു,നാട്ടില്‍ ക്യാമറ കണ്ടാല്‍ കൈപൊക്കി
കാണിക്കുന്നവന്‍ ഇവിടുത്തെ റോഡിലുള്ള ക്യാമറ കാണുമ്പോള്‍ ശ്യാസം
അടക്കിപ്പിടിച്ചു വണ്ടി ഓടിക്കുന്നു,..,പിന്നെ ചിലര്‍ വെള്ളമടിക്കാത്തവര്‍
ഇവിടുത്തെ പ്രത്യേക പരിതസ്ഥിതിയില്‍ ''കുടി'' സ്റ്റാര്‍ട്ട്
ആക്കുന്നു..ദിനേശ് ബീഡിയും കട്ടന്‍ ചായയും കുടിച്ചു നടന്നവന് ഇപ്പൊ
ചിക്കന്‍ സാന്‍വിച്ച് ,മാല്‍ബറോ സിഗേരെറ്റും കഴിച്ചു ആളാവുന്നു,നാട്ടില്‍
ആഴ്ചയില്‍ 3 ലീവ് എടുക്കുന്നവന്‍ വെള്ളിയാഴ്ച കൂടി പണിക്കു
പോകുന്നു,നാട്ടിലെ ചില ഐസ്ക്രീം വിരുതന്‍മാരെക്കാളും കൂടുതല്‍ ഐസ്ക്രീം
കഴിക്കുന്നവന്മാര്‍ വ്യാഴം രാത്രി,വെള്ളിരാത്രി തുടങ്ങിയ നക്ഷത്ര
ദിവസങ്ങളില്‍ റഷ്യ,ചൈന,സുഡാന്‍,ഫിലിപിനോ തുടങ്ങിയ രാജ്യത്തുള്ള
റെജീനമാര്‍ക്കൊപ്പം ഐസ്ക്രീം കഴിക്കുന്നു,പിന്നേ അവര്‍ക്കൊപ്പം
ചഷകവും,അവരുടെ സിരകളിലൂടെ ഓടുന്ന ചോരയും,വിയര്‍പ്പും വരെ ഊറ്റിയെടുത്തു
അവളുടെ വിലയും കൊടുത്തു നടന്നകലുന്നു..
ഏറ്റവും
വല്യ രസം അതൊന്നും അല്ല ,ഇന്ന് വരെ കമ്പ്യൂട്ടര്‍ കാണാത്തവന്‍,ഇന്ന് വരെ
കമ്പ്യൂട്ടര്‍ന്റെ കീ കൈകൊണ്ടു തോടാത്തവന്‍ ദേ കിടക്കുന്നു സ്വന്തമായി
ഓര്‍കുടില്‍ അക്കൗണ്ട്...ഫയിസ്ബൂകില്‍ അക്കൗണ്ട്,കുന്തത്തില്‍ അക്കൗണ്ട്
,കുടച്ചക്രത്തില്‍ വരെ അക്കൗണ്ട്..ഫയിസ്ബൂകില്‍ സര്‍വകളിയും കളിച്ചു
പിന്നീടു ഒരു ഫയിക്ക് അക്കൗണ്ടു...
ജിമെയില്‍ ചാറ്റിങ്,ചീറ്റിംഗ്............ .
2012 ഫെബ്രു 27
ശ്രീനാരായണ ഗുരു സന്ദേശം..''ഒരു തിരുത്ത്''...
| ശ്രീ നാരായണ ഗുരു |
2012 ഫെബ്രു 26
അച്ഛനമ്മമാരുടെ ശ്രദ്ധയ്ക്ക്...
സ്വര്‍ണത്തിന്
വിലകൂടിയതിനാലും,,ജീവിത സാഹചര്യം കുറഞ്ഞതിനാലും ,,സാമ്പത്തീക പ്രതിസന്ധി
ഉള്ളതിനാലും ഇന്ന് അച്ഛനമ്മമാര്‍ക്ക് പെണ്‍കുട്ടികളുടെ കല്യാണം നല്ല
രീതിയില്‍,, സ്വര്‍ണ്ണം കൊടുത്തു പറഞ്ഞയാകാന്‍ സാധിക്കാറില്ല
,,,ചിലവില്ലാതെ ഈ കാര്യം നടക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം...
2)നല്ലൊരു സിം കാര്‍ഡ് എടുത്തു(ഐഡിയ ആയ്ക്കോട്ടെ അതാകുമ്പോ അവര് തന്നെ മാറ്റി എടുത്തോളും...)അതില്‍ പരമാവധി റീചാര്‍ജ് ചെയ്തു കൊടുക്കണം..adict ആയ കുട്ടി ജോലി തുടങ്ങിക്കഴിഞ്ഞിരിക്കും..എന്നാ
3)സ്ക്കൂളിലോ കോളേജിലോ ചേര്‍ക്കുമ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു പഠിക്കുന്ന സ്ഥലങ്ങളില്‍ ചേര്‍ക്കുവാന്‍ പ്രത്യേകം ശ്രെദ്ധിക്കുക..
4)സാധ്യമെങ്കില്‍ ഒരു മാസം കൂടുമ്പോള്‍ പുത്തനുടുപ്പുകള്‍ വാങ്ങിച്ചു കൊടുക്കുക,,ആകര്‍ഷണം ആണ് ഉദ്ദേശം..
5)പ്രേമരംഗങ്ങള്‍ ഉള്ള സിനിമകള്‍ പരമാവധി കുട്ടിക്ക് കാണിച്ചു കൊടുക്കുക..പ്രേമം എങ്ങനെയെന്നത് കുട്ടി പഠിക്കട്ടെ..
7)കുട്ടിയെ പരമാവധി ഞായറാഴ്ചകളില്‍ അമ്പലത്തിലോ,പള്ളിയിലോ പറഞ്ഞു
വിടുക..നല്ല കളര്‍ ആയിട്ടുള്ള ഡ്രെസ്സുകള്‍ ഇടീപ്പിക്കുന്നത്
നല്ലതായിരിക്കും..കാഴ്ചക്കാരുടെ മനം ഒന്ന് തുടുക്കള്‍ ആണ് ഇതിന്‍റെ
ഉദ്ദേശം..
8)സ്ക്കൂളിലോ.കോളേജിലോ അയക്കുന്നത് ആ സ്ഥാപനത്തിന്‍റെ ബസ്സില്‍ ആയിരിക്കരുത്..പ്രൈവറ്റ് ബസ്സില്‍ തന്നെ അയക്കേണം,,എന്നാലേ ഉദ്ദേശിച്ച കാര്യം നടക്കൂള്ളൂ...
9)കുട്ടി പഠിക്കാനിരിക്കുന്ന മേശക്ക് മുകളില്‍ മംഗളം,മനോരമ,മനോരാജ്യം...തുടങ്ങിയ മ പ്രസിദ്ധീകാരണങ്ങളുടെ ഒരു നീണ്ട നിര വെക്കുന്നത് നല്ലതായിരിക്കു...അത് വായിക്കുമ്പോള്‍ തന്നെ കുട്ടി ഒരു പരുവമായിരിക്കും..
10)കുട്ടി വീട്ടില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് വെറുതെ കുറ്റപ്പെടുത്തിക്കൊണ്ടേ ഇരിക്കണം,,കൂടെ അപ്പുറത്തെ വീട്ടില്‍ പ്രേമിച്ചു കല്യാണം കഴിച്ച വല്ലവരുടെയും വിജയജീവിത കഥകള്‍ ചര്‍ച്ച ചെയ്യുകയും വേണം..ഒരു കാരണവശാലും പൊട്ടിപ്പൊളിഞ്ഞ പ്രേമ കഥകള്‍ ചര്ച്ചക്കിടരുത്...
8)സ്ക്കൂളിലോ.കോളേജിലോ അയക്കുന്നത് ആ സ്ഥാപനത്തിന്‍റെ ബസ്സില്‍ ആയിരിക്കരുത്..പ്രൈവറ്റ് ബസ്സില്‍ തന്നെ അയക്കേണം,,എന്നാലേ ഉദ്ദേശിച്ച കാര്യം നടക്കൂള്ളൂ...
9)കുട്ടി പഠിക്കാനിരിക്കുന്ന മേശക്ക് മുകളില്‍ മംഗളം,മനോരമ,മനോരാജ്യം...തുടങ്ങിയ മ പ്രസിദ്ധീകാരണങ്ങളുടെ ഒരു നീണ്ട നിര വെക്കുന്നത് നല്ലതായിരിക്കു...അത് വായിക്കുമ്പോള്‍ തന്നെ കുട്ടി ഒരു പരുവമായിരിക്കും..
10)കുട്ടി വീട്ടില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് വെറുതെ കുറ്റപ്പെടുത്തിക്കൊണ്ടേ ഇരിക്കണം,,കൂടെ അപ്പുറത്തെ വീട്ടില്‍ പ്രേമിച്ചു കല്യാണം കഴിച്ച വല്ലവരുടെയും വിജയജീവിത കഥകള്‍ ചര്‍ച്ച ചെയ്യുകയും വേണം..ഒരു കാരണവശാലും പൊട്ടിപ്പൊളിഞ്ഞ പ്രേമ കഥകള്‍ ചര്ച്ചക്കിടരുത്...
പ്രണയം ....
പ്രണയം എന്നത് ട്രെയിന്‍ പോലെയാണ്..അതിനു വളവുകള്‍,തിരിവുകള്‍ ഒരു പ്രേശനവുമല്ല,അതിനു പ്രതിബന്ധങ്ങള്‍ ഒന്നും ഒരു വിഷയമേ അല്ല,അതിനെ നിയന്ത്രിക്കാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ആയി ആരും വേണമെന്നില്ല,പെണ്ണിന്‍റെ പച്ച കോടി കണ്ടുകഴിഞ്ഞാല്‍ അതങ്ങ് പാഞ്ഞു കൊള്ളും,ദിക്കറിയാതെ,ആത്മാവറിയാതെ,ബന്ധ ബന്ധനങ്ങള്‍ മറന്നു കൊണ്ട്.. 

ഓടി ക്കൊണ്ടിരിക്കുന്ന ഈ ട്രെയിനിനു പിന്നില്‍ ഒരു വെട്ടു കണ്ടിട്ടുണ്ടോ '' X ''.?അത് മറ്റുള്ളവര്‍ക്കുള്ള താക്കീതാണ്..no entry ഞാന്‍ booked ആണ് എന്ന്..എന്നാലും നമ്മള്‍ തിരിച്ചറിയണം...!!!! വണ്ടി ഓരോ സ്റ്റേഷനും പിന്നിടുമ്പോളും ഞാന്‍ തിരഞ്ഞു നോക്കിയില്ല,,ഇത് തന്നെ ജീവിതം എന്ന് കരുതി ഈ എന്ജിന് പിന്നിലായി എന്‍റെ ബോഡി ആകുന്ന ബോഗ്ഗി കെട്ടി വെച്ച് യാത്ര തുടര്‍ന്നു..എത്രയോ കടല്‍ത്തീരങ്ങള്‍,എത്രയോ പുഴകള്‍,മലകള്‍,അരുവികള്‍,ഐസ്ക്രീം പാര്‍ലറുകള്‍ നമ്മള്‍ പിന്നിട്ടു .. പാളം തെറ്റി ഓടിക്കൊണ്ടിരുന്ന അവളുടെ ജീവിതവണ്ടി ഒരു വഴിക്ക് നേരെ ആക്കിക്കൊടുത്തതും ഈ ഉള്ളവന്‍ ആയിരുന്നു,, ഒടുവില്‍ ഏതോ ഒരു സ്റ്റേഷന്‍ എത്തിയപ്പോള്‍ അവള്‍ എന്നോടായി മൊഴിഞ്ഞു...നന്ദി താങ്കളുടെ സ്റ്റേഷന്‍ എത്തിയിരിക്കുന്നു,ഇനി അങ്ങ് ഇറങ്ങുക,ഞാന്‍ ഒരു നിര്‍വിഹാര ബ്രെഹ്മമായി ഇറങ്ങി കൊടുത്തു..അവള്‍ യാത്ര തുടരട്ടെ,ഞാന്‍ തടസ്സമാകുന്നില്ല..എന്നാലും അവള്‍ ഓര്‍ത്തില്ല എന്നെ.എന്‍റെ ഈ ജീവിത വണ്ടിയെ....,അവളുടെ യാത്രക്ക് ഞാന്‍ എതിര് നിന്നിട്ടില്ല,diesel നിറക്കാനുള്ള ഇന്ധനം എന്നും എത്തിച്ചു കൊടുത്തിരുന്നു...പെണ്ണിന് ബുദ്ധി ഇല്ലെന്നുപറയുന്നത് തെറ്റാണെന്ന് അന്നേ പഠിച്ചതാണ് ...
2012 ഫെബ്രു 24
മറക്കാനാകാത്ത ഒരു ബാംഗ്ലൂര്‍ യാത്ര..
ITI പാസ്സായി വീട്ടില്‍ കുത്തിയിരിക്കുന്ന സമയം..SHOBHA DEVELOPERS എന്ന
കമ്പനിയുടെ ഒരു ലെറ്റര്‍ വന്നു,,ഞങ്ങളുടെ മൈസൂര്‍ ഇന്‍ഫോസിസ്
കാമ്പസ്സില്‍NATIONAL TRADE CERTIFICATE ഉള്ള ആള്‍ക്കാരെ
ആവശ്യമുണ്ട്..താങ്കള്‍ക്കു താല്‍പ്പര്യമുണ്ടെങ്കില്‍ ഞങ്ങളുടെ ബംഗ്ലൂരിലെ
ഓഫീസില്‍ വന്നു ഇന്റര്‍വ്യൂ പങ്കെടുക്കുക..ഞാന്‍ അപ്പോള്‍ തന്നെ എന്‍റെ
ITIകൂട്ടുകാരായ സിജിനെയും ,സൈജെഷിനെയും വിളിച്ചു പറഞ്ഞു..അവര്‍ക്കും വന്നു ആ
ലെറ്റര്‍ എന്ന് അവര്‍ പറഞ്ഞപ്പോളാണ് ഞാന്‍ അറിഞ്ഞത്..കൂട്ടത്തില്‍
തില്ലങ്കേരി ഉള്ള രാജേഷ് എന്ന കൂട്ടുകാരനും ഉണ്ടെന്നും പറഞ്ഞു..എന്തായാലും
നാല് പേരും പോകാന്‍ തീരുമാനിച്ചു..പിറ്റേന്ന് തന്നെ ഞങ്ങള്‍ ബംഗ്ലൂരില്‍
എത്തി..എല്ലാവരും പാസ്സാകുകയും ചെയ്തു..സത്യം പറഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റ്
ഉള്ള എല്ലാരും പാസ്സായി എന്ന് പറയുന്നതാവും ശരി..ഒരാഴ്ചക്ക് ശേഷം ജോയിന്‍
ചെയ്യാമെന്നും പറഞ്ഞു ഞങ്ങള്‍ അവിടുന്നിറങ്ങി..
എന്തായാലും ബം ഗ്ലൂരില്‍
വന്നതല്ലേ ഒന്ന് ടൌണ്‍ മൊത്തം കറങ്ങാം എന്ന് കരുതി..പോകുന്ന വഴിക്ക്
വല്യൊരു TEXTILE SHOWROOM കണ്ടു...രാജേഷിനു ഒരാഗ്രേഹം നല്ല ജീന്‍സ്
പാന്‍റ്എടുക്കാന്‍.അങ്ങനെ ആ ഷോപ്പില്‍ ഞങ്ങള്‍ കയറി..അപ്പോളാണ് ഒരു പ്രശനം
കടക്കാര്‍ക്ക് മലയാളം അറീല്ല..കൂട്ടത്തില്‍ ഉള്ള സിജിന്ന് ഹിന്ദി നന്നായി
അറിയാം..സൈജെഷിനും ഹിന്ദി അറിയാം..എനിക്കോ..കേട്ടാല്‍ മാലൂം ലേക്കിന്‍
അങ്ങോട്ട് പറയാന്‍ നഹീ മാലൂം..കടക്കാരന്‍ വല്യൊരു യുപി ഭൈയ്യ..ജെസീബിയുടെ
ടയറിന്‍റെ വലിപ്പംകാണും അയാള്‍ടെ വയറിനു..കണ്ണുകള്‍ക്ക് സ്റ്റേഡിയങ്ങളില്‍
കാണുന്ന ലൈറ്റിന്‍റെ കളര്‍..അതിന്നുള്ളില്‍ ചുവപ്പും കറുപ്പും കലര്‍ന്ന
കൃഷ്ണമണി..ആകെ കൂടി ഒരു കാട്ടുപോത്തിന്‍റെ ശരീരം അയാള്‍ക്ക്..ഞങ്ങള്‍
കയറിയപ്പോള്‍ തന്നെ അയാള്‍ പറയുന്നുണ്ടായിരുന്നു പാന്‍റ് പീസ് കാണിച്ചു
തരാം പക്ഷെ ഒരെണ്ണ്‍മെങ്കിലും എടുക്കണം(മലയാളികളുടെ സ്ഥിരം ശീലമാണല്ലോ കുറെ
എണ്ണം നോക്കീട്ടു വേണ്ട എന്ന് പറച്ചില്‍.).ഞങ്ങള്‍ രാജേഷിനോട്
ചോദിച്ചു..അവന്‍ ഡബിള്‍ ഓക്കേ എന്ന് പറഞ്ഞു...സിജിന്‍ പറഞ്ഞു ജോഷീ നിനക്ക്
ഹിന്ദി അറീല്ലല്ലോ.നീ മാറിനിക്കൂ..ഞാന്‍ സംസാരിക്കാം...കൂടെ സൈജെഷും പറഞ്ഞു
എടാ...ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷ ഹേ..ഒരു തരി ഹിന്ദി അറിയാത്ത നീ എന്തിനാടാ
ഇന്ത്യക്കാരന്‍ എന്ന് പറഞ്ഞു നടക്കുന്നത്..ഞാന്‍ തല കുനിച്ചു ഒരു വശം
മാറിനിന്നു,,,ആന കുത്താന്‍ വന്നാലും നെഞ്ചും വിരിച്ചു ഇന്നാ കുത്തിക്കോ
എന്ന് പറഞ്ഞു ക്ഷമയോടെ നില്‍ക്കുന്ന ഞാന്‍ പറഞ്ഞു.നിങ്ങള്‍ വല്യ
ഹിന്ദിക്കാര്‍ എടുത്തു കഴിഞ്ഞാല്‍ എന്നെ വിളിച്ചോ ,,,ഞാന്‍
അപ്പുറത്തുണ്ടാകും.. എന്‍റെ കണ്ണുകള്‍ ELECTRONICS ITEMSനുള്ളില്‍
ഉടക്കി..ഞാന്‍ അങ്ങോട്ട് പോയി..ആ കടയിലെ പയ്യന്‍ 300 രൂപ പറഞ്ഞപ്പോള്‍
രാജേഷ് 100 നു തരുമെങ്കില്‍ എടുക്കാം എന്നായി..അവരുടെ വിലപേശല്‍ തകൃതിയായി
നടക്കാന്‍ തുടങ്ങി..
എന്തായാലും ബം
രാജേഷിന്‍റെ മുഖത്തെ ഭാവം മാറുന്നത് ഞാന്‍ ശ്രദ്ദിച്ചു..അവനു പാന്‍റ്
വേണ്ടെന്നായി..ആ പയ്യന്‍ അയാളുടെ കാരിരുംബനായ ബോസിനെ വിളിച്ചു..സിജിന്‍
രാജെഷിനോട് പറഞ്ഞു ഡാ നീ എടുക്കാം എന്ന് പറഞ്ഞല്ലേ ഞങള്‍ കയറിയത്..(എന്‍റെ
മനസ്സില്‍ ലഡ്ഡു പൊട്ടി..ഇത്രയും പിശുക്കനായ ഒരാളെ ലോകത്ത് കാണണമെങ്കില്‍
രാജേഷിന്‍റെ മുഖത്തോട്ട് നോക്കിയാല്‍ മതി)..അങ്ങനെ അയാള്‍
വന്നു..സിജിന്നോടായിപറഞ്ഞു..
ഹം പഹലെ ബോലാ ത്താ ന..
സിജിന്‍:അരെഭായ് ഹംക്കോ ഇസ്മ്മേ പസന്ത് നഹീ..
അയാള്‍:ഏക്
ഐറ്റംനഹീ ലെഗാ തോ തുംലോഗ് ബാഹര്‍ നഹീ ജായേഗാ..............കണ്ണൂരിന്‍റെ
മണ്ണില്‍ ചോരയില്‍ കളിച്ചും തെളിച്ചും നടന്ന സിജിന്‍റെ
രക്തം തിളച്ചു..എന്നിട്ടിങ്ങനെ മൊഴിഞ്ഞു ഹംക്കോ നഹീ ചാഹിയേ..തും ക്യാ
കരേഗാ..അവന്‍റെ ശബ്ദം അന്ന് ബംഗ്ലൂരിലെ മജെസ്റ്റിക്ക് ബസ്റ്റാന്‍റ്ന്‍റെ
റൂഫില്‍ തട്ടി തിര്ച്ചങ്ങോട്ടും ഇങ്ങോട്ടും മുഴങ്ങാന്‍ തുടങ്ങി..പറഞ്ഞു
നിര്‍ത്തുന്നതിനിടയില്‍ ഒരു വല്യ ശബ്ദം മുഴങ്ങി
''ടപ്പേപ്പേ::::സിജിന്‍റെ മുഖത്ത് അയാള്‍ അടിച്ച ഒച്ചയായിരുന്നു
അത്..''..എനിക്ക് തോന്നുന്നത് അത് മൈസൂര്‍ വരെ കേട്ടിരിക്കാം എന്നാണ്...അത്
ചോദ്യം ചെയ്യാനായി ഒഞ്ചിയത്തെ സഖാവായ സൈജേഷ് ചെന്നു..അവനും കിട്ടി
നല്ലൊരെണ്ണം..ആ സീനില്‍ രാജേഷ് എങ്ങോട്ടോ മുങ്ങിയിരുന്നു,,,എന്നെ
കണ്ടപ്പോള്‍ അയാള്‍ ചോദിച്ചു തും ഇസ്ക്കാസാത് ആയാ നാ..ഇത്രയും കണ്ടപ്പോള്‍
എന്‍റെ നാക്കിലെ മലയാളം വരെ ഞാന്‍ മറന്നു പോയി..ഞാന്‍ കൈ മലര്‍ത്തി
കാണിച്ചു...ഹാവൂ...ഞാന്‍ രക്ഷപ്പെട്ടു.....ഞാന്‍ പരശിനിനിക്കടവു
മുതതപ്പനൊരു നേര്ച്ച നേര്‍ന്നു..
ഇതൊക്കെ കണ്ടു നിന്ന ഒരു മലയാളി ചേട്ടനും,ചേച്ചിയും കുറെ പൈങ്കിളികളും
എന്നോട് ചോദിച്ചു എന്താ സംഭവം...ഞാന്‍ നടന്നത് പോലെ വിവരിച്ചു...അപ്പോള്‍ ആ
ചേച്ചി എന്നോട് ചോദിച്ചു അപ്പോള്‍ നീയെങ്ങനെയാ ആ തല്ല് കിട്ടുന്നതില്‍
നിന്നും രക്ഷപ്പെട്ടത്..?അത് ചേച്ചീ,,,,,,,,, ഞാന്‍ ഇന്ത്യക്കാരന്‍ ആണെങ്കിലും
എനിക്ക് ഹിന്ദി അറീല്ലല്ലോ ,,,അങ്ങനെ രക്ഷപ്പെട്ടതാ....
2012 ഫെബ്രു 22
കറുത്ത ഏപ്രില്‍ ..
കലങ്ങിയ കണ്ണുമായ് നീ അന്ന് ഓടി വന്നപ്പോള്‍ ,,സാന്ത്വനം എകാന്‍ ഞാനുണ്ടായിരുന്നു...
പ്രണയം നമ്മളില്‍ പൂത്തുലഞ്ഞപ്പോള്‍,,നിന്നോടോത്തു ആടിതിമിര്‍ക്കാന്‍ ഞാനുണ്ടായിരുന്നു..
നീ പോകും വഴിയില്‍ നിനക്കൊരു കൂട്ടായ് ,,,നിന്‍ പദചലനങ്ങള്‍ക്ക് താളമേകാന്‍ ഞാന്‍ വേണമായിരുന്നു....
ദു:ഖങ്ങള്‍ നിന്‍റെരികില്‍ ഒരു കഴുകനെപ്പോലെ പാറി നടന്നപ്പോള്‍,അതിന്‍റെ ചിറകരിയാന്‍ ഞാന്‍ വേണമായിരുന്നു..
നീ ചെറിയ തെറ്റുകള്‍ ചെയ്തപ്പോള്‍,,നിന്നെ പറഞ്ഞു തിരുത്തുവാന്‍ ഞാന്‍ വേണമായിരുന്നു..
നീ ഉറങ്ങാത്ത രാതികളില്‍ അപ്പുറത്തെ മതിലിനു പിറകില്‍,,
നിന്നോടോത് ഉറക്കമിളച്ചു കൂട്ടിരിക്കാന്‍ ഞാനുണ്ടായിരുന്നു...
സൂര്യനുദിക്കാത്ത പകലിനെ നോക്കി നീ നേരമ്പോക്ക് പറഞ്ഞപ്പോള്‍,,നിന്‍ ചുറ്റിലും ഒരു വെളിച്ചമായ് ഞാന്‍ നിന്നിരുന്നു...
നട്ടുച്ച വെയിലില്‍ തീക്ഷ്ണമായ ചൂട് നിന്നെ തഴുകിയപ്പോള്‍ ,ഒരു കുടയായ് ഞാന്‍ കൂടെ ഉണ്ടായിരുന്നു..
മുഴപ്പിലങ്ങാട് ബീച്ചിന്‍റെ ആഴപ്പരപ്പില്‍ തിരയുടെ സൌന്ദര്യം നീ ഏറ്റു വാങ്ങാന്‍ പോയപ്പോള്‍..
ഒരു കൊച്ചു തിരയായ് വന്നു എന്‍ സാന്നിധ്യം ഞാന്‍ നിന്നിലറിയിച്ചിരുന്നു..
മഴമേഘങ്ങള്‍ ഇടിനാദമായ്,മിന്നലായ് നിന്നില്‍ പേടിപ്പെടുത്തിയപ്പോള്‍..നിനക്ക് കണ്ണടച്ച് ചാരി നില്ക്കാന്‍ എന്‍ നെഞ്ചകം വേണ്ടി വന്നിരുന്നു..
വിജനതയില്‍ എകാന്തമായ് നിന്‍ വീട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍..മറ്റെതലക്കല്‍ എന്‍റെ ഫോണ്‍ നിര്‍ത്താതെ നിന്‍ ശബ്ദം ശ്രവിക്കുന്നുണ്ടായിരുന്നു..
തിരിച്ചു വരില്ല എന്ന് നീ പറഞ്ഞു നിര്‍ത്തിയപ്പോള്‍,ഞാന്‍ മറ്റൊന്നും കരുതിയിരുന്നില്ലായിരുന്നു.....
നീ നഷ്ട്ടപ്പെടാതെ,,നിനക്ക് എന്‍റെ ജീവിതത്തിന്‍റെ തണലുകള്‍ ഒരുക്കാന്‍ ...ഞാന്‍ ശ്രമിക്കുമ്പോള്‍..
ചുവന്ന രക്താണു നിറച്ച പേനകൊണ്ട് നീ അവസാനമായി
എഴുതി തന്നു പോയ ആ വരികളെ...
എല്ലാം കൈവിട്ടുപോയെന്നു തോന്നിച്ച ആ നിമിഷത്തെ ....
പ്രപഞ്ചം നിശ്ചലമായി തോന്നിയ ആ പകലിനെ .....
ഞാനിന്നും വേദനയോടെ ഓര്‍ക്കുന്നു...
_________________________________________________________________________
വീണ്ടുമൊരു കറുത്ത ഏപ്രില്‍ പടികടന്നു വരികയാണ്. ,നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ജരാനര ബാധിക്കാത്ത എന്‍റെമനസ്സിലിന്നും നീ മാത്രം..,നിന്നെക്കുറിച്ചോര്‍ക്കാന്‍ നീ തന്ന ആ നല്ല നാളുകള്‍ക്കും നന്ദി..
മരിക്കാത്ത ഒരുപാടു ഓര്‍മ്മകള്‍ സമ്മാനിച്ച പ്രിയ ''റോസ്'.............................ഓര്‍ക്കുക വല്ലപ്പോഴും...
പ്രണയം നമ്മളില്‍ പൂത്തുലഞ്ഞപ്പോള്‍,,നിന്നോടോത്തു ആടിതിമിര്‍ക്കാന്‍ ഞാനുണ്ടായിരുന്നു..
നീ പോകും വഴിയില്‍ നിനക്കൊരു കൂട്ടായ് ,,,നിന്‍ പദചലനങ്ങള്‍ക്ക് താളമേകാന്‍ ഞാന്‍ വേണമായിരുന്നു....
ദു:ഖങ്ങള്‍ നിന്‍റെരികില്‍ ഒരു കഴുകനെപ്പോലെ പാറി നടന്നപ്പോള്‍,അതിന്‍റെ ചിറകരിയാന്‍ ഞാന്‍ വേണമായിരുന്നു..
നീ ചെറിയ തെറ്റുകള്‍ ചെയ്തപ്പോള്‍,,നിന്നെ പറഞ്ഞു തിരുത്തുവാന്‍ ഞാന്‍ വേണമായിരുന്നു..
നീ ഉറങ്ങാത്ത രാതികളില്‍ അപ്പുറത്തെ മതിലിനു പിറകില്‍,,
നിന്നോടോത് ഉറക്കമിളച്ചു കൂട്ടിരിക്കാന്‍ ഞാനുണ്ടായിരുന്നു...
സൂര്യനുദിക്കാത്ത പകലിനെ നോക്കി നീ നേരമ്പോക്ക് പറഞ്ഞപ്പോള്‍,,നിന്‍ ചുറ്റിലും ഒരു വെളിച്ചമായ് ഞാന്‍ നിന്നിരുന്നു...
നട്ടുച്ച വെയിലില്‍ തീക്ഷ്ണമായ ചൂട് നിന്നെ തഴുകിയപ്പോള്‍ ,ഒരു കുടയായ് ഞാന്‍ കൂടെ ഉണ്ടായിരുന്നു..
മുഴപ്പിലങ്ങാട് ബീച്ചിന്‍റെ ആഴപ്പരപ്പില്‍ തിരയുടെ സൌന്ദര്യം നീ ഏറ്റു വാങ്ങാന്‍ പോയപ്പോള്‍..
ഒരു കൊച്ചു തിരയായ് വന്നു എന്‍ സാന്നിധ്യം ഞാന്‍ നിന്നിലറിയിച്ചിരുന്നു..
മഴമേഘങ്ങള്‍ ഇടിനാദമായ്,മിന്നലായ് നിന്നില്‍ പേടിപ്പെടുത്തിയപ്പോള്‍..നിനക്ക് കണ്ണടച്ച് ചാരി നില്ക്കാന്‍ എന്‍ നെഞ്ചകം വേണ്ടി വന്നിരുന്നു..
വിജനതയില്‍ എകാന്തമായ് നിന്‍ വീട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍..മറ്റെതലക്കല്‍ എന്‍റെ ഫോണ്‍ നിര്‍ത്താതെ നിന്‍ ശബ്ദം ശ്രവിക്കുന്നുണ്ടായിരുന്നു..
തിരിച്ചു വരില്ല എന്ന് നീ പറഞ്ഞു നിര്‍ത്തിയപ്പോള്‍,ഞാന്‍ മറ്റൊന്നും കരുതിയിരുന്നില്ലായിരുന്നു.....
നീ നഷ്ട്ടപ്പെടാതെ,,നിനക്ക് എന്‍റെ ജീവിതത്തിന്‍റെ തണലുകള്‍ ഒരുക്കാന്‍ ...ഞാന്‍ ശ്രമിക്കുമ്പോള്‍..
ചുവന്ന രക്താണു നിറച്ച പേനകൊണ്ട് നീ അവസാനമായി
എഴുതി തന്നു പോയ ആ വരികളെ...
എല്ലാം കൈവിട്ടുപോയെന്നു തോന്നിച്ച ആ നിമിഷത്തെ ....
പ്രപഞ്ചം നിശ്ചലമായി തോന്നിയ ആ പകലിനെ .....
ഞാനിന്നും വേദനയോടെ ഓര്‍ക്കുന്നു...
_________________________________________________________________________
വീണ്ടുമൊരു കറുത്ത ഏപ്രില്‍ പടികടന്നു വരികയാണ്. ,നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ജരാനര ബാധിക്കാത്ത എന്‍റെമനസ്സിലിന്നും നീ മാത്രം..,നിന്നെക്കുറിച്ചോര്‍ക്കാന്‍ നീ തന്ന ആ നല്ല നാളുകള്‍ക്കും നന്ദി..
മരിക്കാത്ത ഒരുപാടു ഓര്‍മ്മകള്‍ സമ്മാനിച്ച പ്രിയ ''റോസ്'.............................ഓര്‍ക്കുക വല്ലപ്പോഴും...
2012 ഫെബ്രു 18
ഉപ്പെടുത്തു കര്പ്പൂരമാക്കി നേടിയ എന്‍ സ്വാതന്ത്രമേ..
ഓരോ തുള്ളിചോരയില്‍ വിരിഞ്ഞ എന്‍ സ്വാതന്ത്രമേ,,,
വര്ഷാന്തരങ്ങളായി ഞാന്‍ കൊതിച്ച എന്‍ സ്വാതന്ത്രമേ,,
മഹാത്മാക്കളെ നിങ്ങള്‍ നേടിത്തന്ന എന്‍ സ്വാതന്ത്രമേ,,
ഉപ്പെടുത്തു കര്പ്പൂരമാക്കി നേടിയ എന്‍ സ്വാതന്ത്രമേ..
വെടിയുണ്ടകള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കാതെ ,
തീതുപ്പും കുഴലുകള്‍ക്ക് മുന്നില്‍ പടച്ചട്ട അണിയാതെ,
അഹിംസ എന്ന ഒരൊറ്റ മന്ത്രവുമായി ...
വെള്ളക്കാരന്‍ വിതക്കും തീനാളങ്ങളില്‍
ആത്മ ധൈര്യം കൈവിടാതെ ,,മനസ്സ് തളരാതെ,,
ആയിരമായിരം സഹോദരങ്ങളെ ബലി നല്‍കി ...
വര്‍ഗീയലഹലകളില്‍ മുങ്ങിപ്പോകാതെ,,,
മോഹന വാഗ്ദാനങ്ങളില്‍ കണ്ണ് മഞ്ഞളിക്കാതെ ,,,
ഭാരത മാതാവിന്‍ മാറിനെ കീറിമുറിക്കും കരങ്ങളെ,,
പോകൂ പുറത്തു,,എന്നാജ്ഞാപിച്ചു കൊണ്ട് ,,
വിപ്ലവത്തിന്‍ വേര് കൂട്ടിച്ചേര്‍ത്തു ...
ഞങ്ങള്‍ക്ക് നേടിത്തന്ന ഭാരതാംബതന്‍ മക്കളെ..
സ്വാതന്ത്രം കീറി മുറിച്ചു പച്ചയായ് ..
കാവിയായ് ,,വെള്ളയായ് പതിച്ചു നല്‍കിയ
വെള്ളക്കാരന്‍ ബുദ്ധിയെ ,,,
അതേ നാണയത്തില്‍ സധൈര്യം നേരിട്ട എന്‍ ,,
സമര നായകരെ നിങ്ങക്ക് വന്ദനം..
നിങ്ങള്‍ നേടിത്തന്ന ഈ സ്വതന്ത്രം ,,,
ഞങ്ങള്‍ കൈകളില്‍ എന്നും സുരക്ഷിതം...
പതറാതെ ,ഇടറാതെ നിങ്ങള്‍ തെളിച്ച വഴിയില്‍,,
കാലിടറാതെ,തളരാതെ ഞങ്ങളുണ്ടാകും...
ഈ സ്വതന്ത്രം ഞാങ്ങക്കൊരാവേശം,,
ഈ സ്വാതന്ത്രം ഞങ്ങള്ക്കൊരഭിമാനം,,,
ഈ സ്വാതന്ത്രം ഞങ്ങള്‍ക്കൊരവകാശം,,,
വര്ഷാന്തരങ്ങളായി ഞാന്‍ കൊതിച്ച എന്‍ സ്വാതന്ത്രമേ,,
മഹാത്മാക്കളെ നിങ്ങള്‍ നേടിത്തന്ന എന്‍ സ്വാതന്ത്രമേ,,
ഉപ്പെടുത്തു കര്പ്പൂരമാക്കി നേടിയ എന്‍ സ്വാതന്ത്രമേ..
വെടിയുണ്ടകള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കാതെ ,
തീതുപ്പും കുഴലുകള്‍ക്ക് മുന്നില്‍ പടച്ചട്ട അണിയാതെ,
അഹിംസ എന്ന ഒരൊറ്റ മന്ത്രവുമായി ...
വെള്ളക്കാരന്‍ വിതക്കും തീനാളങ്ങളില്‍
ആത്മ ധൈര്യം കൈവിടാതെ ,,മനസ്സ് തളരാതെ,,
ആയിരമായിരം സഹോദരങ്ങളെ ബലി നല്‍കി ...
വര്‍ഗീയലഹലകളില്‍ മുങ്ങിപ്പോകാതെ,,,
മോഹന വാഗ്ദാനങ്ങളില്‍ കണ്ണ് മഞ്ഞളിക്കാതെ ,,,
ഭാരത മാതാവിന്‍ മാറിനെ കീറിമുറിക്കും കരങ്ങളെ,,
പോകൂ പുറത്തു,,എന്നാജ്ഞാപിച്ചു കൊണ്ട് ,,
വിപ്ലവത്തിന്‍ വേര് കൂട്ടിച്ചേര്‍ത്തു ...
ഞങ്ങള്‍ക്ക് നേടിത്തന്ന ഭാരതാംബതന്‍ മക്കളെ..
സ്വാതന്ത്രം കീറി മുറിച്ചു പച്ചയായ് ..
കാവിയായ് ,,വെള്ളയായ് പതിച്ചു നല്‍കിയ
വെള്ളക്കാരന്‍ ബുദ്ധിയെ ,,,
അതേ നാണയത്തില്‍ സധൈര്യം നേരിട്ട എന്‍ ,,
സമര നായകരെ നിങ്ങക്ക് വന്ദനം..
നിങ്ങള്‍ നേടിത്തന്ന ഈ സ്വതന്ത്രം ,,,
ഞങ്ങള്‍ കൈകളില്‍ എന്നും സുരക്ഷിതം...
പതറാതെ ,ഇടറാതെ നിങ്ങള്‍ തെളിച്ച വഴിയില്‍,,
കാലിടറാതെ,തളരാതെ ഞങ്ങളുണ്ടാകും...
ഈ സ്വതന്ത്രം ഞാങ്ങക്കൊരാവേശം,,
ഈ സ്വാതന്ത്രം ഞങ്ങള്ക്കൊരഭിമാനം,,,
ഈ സ്വാതന്ത്രം ഞങ്ങള്‍ക്കൊരവകാശം,,,
നന്ദി.....
ഒരിക്കല്‍ ദുബൈയോടു യാത്ര പറയണം..കൂടെ എല്ലാവരോടും നന്ദിയും പറയേണം. എന്നെ ഇവിടെത്തിച്ച എന്‍റെ അച്ഛന്‍റെ പ്രിയ കൂട്ടുകാരനു ആദ്യം നന്ദി പറയേണം.. എന്നെ 41 വെള്ളിക്കാശിനു അറബിക്ക് വിറ്റ അച്ഛനും അമ്മയ്ക്കും വേണം ഒരു നന്ദി... എന്നെ ഇന്റര്‍വ്യൂ നടത്തി ഇവിടെത്തിച്ച കമ്പനി പ്രതിനിധിക്കും ഒരു നന്ദി പറയേണം. .എന്നെ വഹിച്ചിവിടെത്തിച്ച പാവപ്പെട്ടവന്‍റെ വിമാനം എയര്‍ ഇന്ത്യ എകസ്പ്രേസ്സിനും നന്ദി പറയേണം.. എന്നെ AIRPORTല്‍ നിന്നും കൂട്ടാന്‍ വന്ന ത്രിശൂര്‍കാരന്‍ ചേട്ടനും നന്ദി പറയേണം.. അടിപൊളിക്കട(supermarket)എന്നും പറഞ്ഞു സാധനം സൂക്ഷിക്കുന്ന സ്ഥല(ware house)ത്ത് കൊണ്ടിട്ട ആ സിന്ധി മാനേജര്‍ക്കുംനന്ദി പറയേണം.. ഡെലിവറി വണ്ടികളില്‍ മാറിമാറി ഡെലിവറി ചെയ്യാന്‍ സഹായിച്ച കൂടെ ഉണ്ടായിരുന്ന ആ ഡ്രൈവര്‍ ചേട്ടനും നന്ദി പറയേണം.. ഒമാനിലെക്കും,ഹത്തയിലേക്കും പോകുമ്പോള്‍ വിശപ്പ് മാറ്റാന്‍ റൊട്ടി തന്നു സഹായിച്ച ആ പട്ടാണിക്കും നന്ദി പറയേണം.. തിരിച്ചു വീട്ടിലെത്തിയാല്‍ ഭക്ഷണം വെക്കാന്‍ സാധനം കടം തന്നു സഹായിച്ച ആ കടക്കാരന്‍ കുളിക്കാത്ത ബംഗാളിക്കും ഇരിക്കട്ടെ ഒരു നന്ദി.. കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ചെയ്യാന്‍ നെറ്റ്തന്നു സഹായിച്ച ETISALATനും നന്ദി പറയേണം.. ചെറിയ ചിലവില്‍ ഫോണ്‍ വിളിക്കാനായി VOIPCARD തന്നു സഹായിച്ച ആ കമ്പനിക്കുംനന്ദി പറയേണം.. അവധി ദിവസം രാത്രി ,പുറത്തോട്ടു കാറ്റ് കൊള്ളാനായി നടക്കുമ്പോള്‍ YORK INTERNATIONAL HOTELനു മുന്നില്‍ നിന്നും എന്നെ നോക്കി ചിരിച്ച ആ റഷ്യക്കാരി നിശാസുന്ദരിക്കും നന്ദി പറയേണം..(നീയെങ്കിലും എന്നെ നോക്കി ഒന്ന് ചിരിച്ചല്ലോ..) ആ നടപ്പില്‍ എന്‍റെ കൈപിടിച്ചു വലിച്ചു മാറോട് അടുപ്പിക്കാന്‍ ശ്രമിച്ച ചൈനക്കാരിയില്‍ നിന്നും രക്ഷിച്ച എന്‍റെ ഫ്ലാറ്റിന്‍റെ അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന പഞ്ചാബിക്കുടുംബത്തിനും നന്ദി പറയേണം.. എന്നെ ഈ നിലയിലേക്ക് ജോലിമാറ്റിതന്ന എന്‍റെ പ്രിയ ചങ്ങാതിക്കും നന്ദി പറയേണം. എന്നെ ലോകത്തുള്ള സകല കറിയും വെക്കാന്‍ പഠിപ്പിച്ച സഹ മുറിയന്മാര്‍ക്കും ഇരിക്കട്ടെ ഒരു നന്ദി പറച്ചില്‍.. നാടിന്‍റെ ഓര്‍മ്മകളില്‍ വിങ്ങുമ്പോളും,റോസിന്‍റെ വേര്‍പാടില്‍ ദു:ഖിക്കുമ്പോളും എന്നെ സമാധാനിപ്പിച്ച എന്‍റെ സ്വന്തം നിവിക്കുട്ടിക്കും നന്ദി പറയുക തന്നെ വേണം.. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്‍റെ മുകളില്‍ ചെന്ന് ദുബായിയുടെ,,, അല്ല ഈ ലോകത്തിന്‍റെ കാഴ്ച കാട്ടിത്തന്ന ആ ഹിന്ദിക്കാരന്‍ കൂട്ടുകാരനും നന്ദി പറയേണം.. തലവെക്കാന്‍ ചെന്ന ട്രെയിനിനെ പാളംമാറ്റി ഓടിച്ചു ,,എന്നെ ഓടിച്ചിട്ടടിക്കാന്‍ ശ്രെമിച്ച ആ ഷുര്‍ത്തക്കും നന്ദി പറയേണം..(എന്നിലെ ഓട്ടക്കാരനെകണ്ടെത്തിയതില്‍..) ഉറങ്ങാനായി രണ്ടട്ടിയുള്ള കട്ടില്‍ ഉണ്ടാക്കി തന്ന ആ കട്ടില്‍ കമ്പനിക്കും നന്ദി പറയേണം.. കട്ടിലില്‍ തേങ്ങപറിക്കാന്‍ കയറുന്നവരെപ്പോലെ ആഞ്ഞു കയറി ഉറങ്ങാന്‍ തുടങ്ങും മുന്‍പ് എന്‍റെ പ്രിയ റോസിനെ മിസ്‌കാള്‍ അടിക്കാന്‍ സഹായിച്ച NOKIA PHONEനും നന്ദി പറയേണം.. എന്‍റെ പ്രിയ റോസിന്‍റെ വേര്‍പാടില്‍ ഉറക്കമില്ലാത്ത രാവുകളില്‍ എഴുന്നേറ്റ് നടക്കുമ്പോള്‍,എന്‍റെ ചുണ്ടിന് മുന്നില്‍ പുകഞ്ഞു തീര്‍ന്ന MARLBORO സിഗെരെറ്റുകള്‍ക്കും,ആ കമ്പനിക്കുംനന്ദി പറയേണം... ഉറങ്ങുമ്പോള്‍ എന്‍റെപുതപ്പിന്നുള്ളില്‍ നിന്നും വന്നു എന്‍റെ ROYALBLOOD(രാജരക്തം;)കുടിച്ചു വറ്റിക്കുന്ന മൂട്ടക്കും ഒരു നന്ദി പറയേണം....(നിന്നെ ചുമരില്‍ ഉരച്ച് കൊല്ലുന്നതിനു മുന്‍പ് നിന്‍റെ ശരീരത്തിലൂടെ ഓടിയത് എന്‍റെ ചോര ആയിപ്പോയില്ലേ.)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)







